Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Union Cabinet

കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ഇന്ന്; തലസ്ഥാനത്ത് തുടരാൻ മന്ത്രിമാർക്ക് നിർദേശം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ട് നാലിന് ഡൽഹിയിലെ ‘സേവാ തീർഥ്' ഹാളിൽ വച്ചാണ് യോഗം. അഞ്ച് വിദേശ രാജ്യങ്ങളിലെ തന്‍റെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ഉടനെയാണ് നടപടി. നിലവിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാ കേന്ദ്ര കാബിനറ്റ് മന്ത്രിമാരോടും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരോടും സംസ്ഥാന ചുമതലയുള്ള മന്ത്രിമാരോടും തലസ്ഥാന നഗരിയിൽ തുടരാൻ കർശന നിർദേശം നൽകിയിട്ടുണ്ട്.

യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന പശ്ചിമേഷ്യൻ യുദ്ധവും അത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കാവുന്ന ആഘാതങ്ങളുമാണ് യോഗത്തിലെ പ്രധാന അജണ്ടയെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ആഗോള വിപണിയിലെ എണ്ണവില വർധന, ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ, വിപണിയിലെ പണപ്പെരുപ്പം എന്നിവയെല്ലാം സർക്കാർ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.

ഈ പ്രതിസന്ധി നേരിടാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്‍റെ നേതൃത്വത്തിൽ അമിത് ഷാ, നിർമ്മല സീതാരാമൻ, ഹർദീപ് സിംഗ് പുരി എന്നിവരടങ്ങുന്ന ഉയർന്ന തലത്തിലുള്ള പ്രത്യേക മന്ത്രിതല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ആവശ്യത്തിന് അസംസ്‌കൃത എണ്ണ, എൽപിജി ശേഖരമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, വരും ദിവസങ്ങളിലെ അന്താരാഷ്ട്ര സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും.

ഈ യോഗത്തിന് വലിയൊരു രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. ജൂൺ 10ഓടെ നിലവിലെ മോദി 3.0 സർക്കാർ തങ്ങളുടെ ഒന്നാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭയിൽ വലിയൊരു അഴിച്ചുപണിയും വിപുലീകരണവും ഉണ്ടായേക്കുമെന്ന ശക്തമായ സൂചനകളുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന മികവ് വിലയിരുത്തിക്കൊണ്ട് ജൂൺ രണ്ടാം വാരത്തോടെ പുതിയ മന്ത്രിമാരെ ഉൾപ്പെടുത്താനും ചിലരുടെ വകുപ്പുകൾ മാറ്റാനുമുള്ള അണിയറ നീക്കങ്ങൾ സജീവമാണ്.

National

മഹാരാഷ്‌ട്ര, ഗുജറാത്ത് പാത ഇരട്ടിപ്പിക്കലിന് 2,781 കോടി അനുവദിച്ചു

മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ നാലു ജില്ലകളിലൂടെയുള്ള 224 കിലോമീറ്റർ റെയിൽവേ വികസന പദ്ധതിക്കും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന സാന്പത്തികകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകി. മൊത്തം 2,781 കോടി രൂപയാണു ചെലവ്.

ദേവഭൂമി ദ്വാരക (ഓഖ) - കനാലസ് റെയിൽവേ ലൈൻ ഇരട്ടിപ്പിക്കുന്നതിന് 1,457 കോടിയും ബദ്‌ലാപുരിനും കർജത്തിനും ഇടയിലുള്ള മൂന്നും നാലും റെയിൽവേ ലൈനുകളുടെ നിർമാണത്തിന് 1,324 കോടി രൂപയുമാണ് മന്ത്രിസഭ അംഗീകരിച്ചത്. ഏകദേശം 585 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതാണ് റെയിൽവേ ലൈനുകൾ.

കൽക്കരി, ഉപ്പ്, സിമന്‍റ്, കണ്ടെയ്നറുകൾ തുടങ്ങിയ ചരക്കുഗതാഗതത്തിന് പുതിയ റെയിൽ ഇരട്ടിപ്പിക്കൽ സഹായിക്കുമെന്ന് സർക്കാർ വിശദീകരിച്ചു. പ്രതിവർഷം 180 ടണ്‍ അധിക ചരക്കു ഗതാഗതത്തിന് പാത കാരണമാകും.

പരിസ്ഥിതിസൗഹൃദമായ ചരക്കുഗതാഗതത്തിലൂടെ മാത്രം മൂന്നു കോടി ലിറ്റർ എണ്ണ ഇറക്കുമതിയും 16 കോടി കിലോഗ്രാം കാർബണ്‍ ഡയോക്സൈഡും കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. 64 ലക്ഷം മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് തുല്യമാണിതെന്നും കേന്ദ്രം അവകാശപ്പെട്ടു.

പൂന മെട്രോ:9,858 കോടിക്ക് അംഗീകാരം

മഹാരാഷ്‌ട്രയിലെ പൂന മെട്രോ റെയിൽ പദ്ധതിയുടെ 9,857.85 കോടി രൂപയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പൂനയിലെ ഐടി ഹബ്ബുകൾ, വാണിജ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രധാന റസിഡൻഷൽ പോക്കറ്റുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന 28 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന 31.6 കിലോമീറ്റർ എലവേറ്റഡ് മെട്രോ റെയിൽ നെറ്റ്‌വർക്കാണു രണ്ടാം ഘട്ടത്തിലുള്ളത്.

Latest News

Corehub Up